Saturday, September 10, 2011

ഉത്ഥാനഗീതം



സുറീയായീ സഭയുടെ പാരമ്പര്യമനുസരിച്ച് ഈശോമിശിഹാ മരിച്ച് അടക്കപ്പെട്ട് പാതാളങ്ങളിൽ ഇറങ്ങിച്ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവർ മിശിഹായുടെ വിജയം ആഘോഷിക്കുന്നതിനു വേണ്ടി പാടിയഗീതമാണ് ഉത്ഥാനഗീതം. ആദത്തിന്റെ പാപത്തോടുകൂടീ സ്വർഗ്ഗം അടയ്ക്കപ്പെട്ടു. അതിനുശേഷം മരിച്ചിട്ടുള്ള വിശുദ്ധാത്മാക്കൾ വസിച്ചിരുന്ന സ്ഥലമാണല്ലോ പാതാളം എന്ന പേരിൽ അറിയപ്പെടുന്നത്. മിശിഹാ തന്റെ മരണം വഴി മരണത്തെയും സാത്താനെയും ജയിച്ചതിലുള്ള അവരുടെ സന്തോഷമാണ് ഈ ഗീതത്തിലൂടെ അവർ പ്രകടിപ്പിക്കുന്നത്. മാത്രമല്ല സ്വർഗ്ഗം തുറക്കപ്പെടുന്നതോടുകൂടി അവർക്കും സ്വർഗ്ഗ പ്രവേശനം ലഭിക്കുമെന്നുള്ള സന്തോഷവും അവരിതിൽ പ്രകടിപ്പിക്കുന്നുണ്ട്. ഈ പാരമ്പര്യത്തിൽ ഇതിന് ആദത്തിന്റെ മക്കളുടെ ഗീതം എന്ന പേരുമുണ്ട്. വിശുദ്ധ കുർബാനയിൽ ഇതു പാടുമ്പോൾ മിശിഹായുടെ ദൈവത്വത്തെയും മരണത്തിന്മേലുള്ള വിജയത്തെയും ഏറ്റുപറയുന്നതിനൊപ്പം ഓരോരുത്തരുടെയും ഉത്ഥാനത്തിലും മരണാനന്തരജീവിതത്തിലുമുള്ള പ്രത്യാശയും ആരാധനാ സമൂഹം പ്രകടമാക്കുന്നുണ്ട്.
(പാത്തിക്കുളങ്ങരയച്ചന്റെ "നമ്മുടെ കുർബാന" എന്ന പുസ്തകത്തിൽ നിന്ന്)

No comments: