Monday, February 28, 2022

തിയഡോറിന്റെ പ്രസംഗം

  നവജാത ശിശുക്കളെ  പരുക്കുകളൊന്നും പറ്റാതിരിക്കുന്നതിന് ആവശ്യമായ സംരക്ഷണം നൽകുന്നതിനു വേണ്ടി  തുണിയിൽ പൊതിഞ്ഞ് വയ്ക്കാറുണ്ടല്ലോ. അതുപോലെ അവർക്ക് ഉചിതമായ പ്രായത്തിന് അനുസരിച്ച സ്വാഭാവികഭക്ഷണവും നൽകുന്നു. മാമോദീസായിലൂടെ സഭയിലേയ്ക്ക് ജനിച്ചവരെയും നാം ഇതുപോലെ ഒരു സുരക്ഷിതമായി  സത്യപ്രബോധനത്തിന്റെ തുണിയിൽ പൊതിഞ്ഞ് സംരക്ഷിക്കേണ്ടതുണ്ട്. ഇത് അവരിൽ വർഷിക്കപ്പെട്ട കൃപ അവരിൽ ഉറക്കുന്നതിനു വേണ്ടിയാണ്. പ്രബോധനം ആവശ്യത്തിനു ആയി എന്നു കാണുമ്പോൾ സംസാരം നിറുത്തി മറ്റൊരു വേള തുടരേണ്ടത് കേൾവി ലഘൂകരിക്കുവാൻ ആവശ്യവുമാണ്. ഇന്നു ഞാൻ അപ്പത്തിന്റെ പോഷണത്തെപ്പറ്റിയാണ് ദൈവകൃപയാൽ പറയാമെന്നു വിചാരിക്കുന്നത്. അത് നിങ്ങൾ അറിയേണ്ടതും അതിന്റെ മഹത്വം കൃത്യതയോടെ മനസിലാക്കേണ്ടതുമാണ്