Tuesday, July 15, 2014

ഈശോ എന്ന നാമം

ഈശോ'  എന്ന  നാമം  മാർ  തോമാ  നസ്രാണികൾക്ക് ഏറ്റവും ഹൃദ്യമായ ഒന്നാണല്ലോ മാതപാപിതാക്കൾ കുഞ്ഞുങ്ങളുടെ ചെവിയിൽ   ആദ്യം ചൊല്ലിക്കൊടുക്കുന്ന നാമവും ഇതുതന്നെ. ഈ പരിശുദ്ധ നാമത്തിനുപോലും ഇന്നു വ്യതിയാനം വന്നുകൊണ്ടിരിക്കുന്നതായി കാണുന്നു. ഈശോയും മാതാവും  യൗസേപ്പ്  പിതാവുമൊക്കെ  സംസാരിച്ചിരുന്ന  അറമായ അഥവാ സുറിയാനി ഭാഷയിലുള്ള നാമമാണ്‌ 'ഈശോ'. ശാസ്ത്രീയവിധിപ്രകാരം വ്യക്തികളുടെയും സ്ഥലങ്ങളുടെയും മറ്റും നാമങ്ങള്‍ മൂലഭാഷയിലെ സ്വരത്തിൽ  തന്നെ മറ്റു ഭാഷകളിലും ഉച്ചരിക്കേണ്ടതാണല്ലോ. അശാസ്ത്രീയമായ ഉച്ചാരണരീതിയിലക്കേ്‌ വളെരയധികം പേർ ‍മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രസക്തി മനസിലാകുന്നില്ല. യേശു എന്നപ്രയപ്പോഗം പുതുമയും നവീകരണവുമൊക്കെയായി തെറ്റിദ്ധരിക്കുന്നതുകൊണ്ടായിരിക്കുമോ?


'ഈശോ' എന്ന സുറിയാനി നാമം ഗ്രീക്കിലെത്തിയപ്പോൾ 'യേസൂസ്‌'  ആയിപ്പോയി.  അവിടെനിന്നും  ലത്തീനിലും ഇംഗ്ലീഷിലുമൊക്കെ എത്തി. ആ വഴികളിൾ   മലയാളത്തിലെത്തിയപ്പോഴാണ്‌ 'യേശു'വായത്‌. അതുപോലെ തന്നെ ഗ്രീക്കുഭാഷയുടെ  സ്വാധീനത്തിൽ    പെട്ട  പാശ്ചാത്യ  സുറിയാനിയിലും  അഥവാ അന്ത്യോക്യൻ  സുറിയാനിയിലും  ഈശോ  യേശുവായി.  യഹൂദർക്കുവേണ്ടി യഹൂദർ തന്നെ മിശിഹാക്കാലം രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പഞ്ചഗ്രന്ഥി സുറിയാനിയിലേയ്ക്ക് പരിഭാഷടെുത്തിയതാണ്‌ ഇപ്പോഴത്തെ പൗരസ്‌ത്യസുറിയാനി  പ്ശീത്താ എന്ന തർജ്ജമയിലുള്ളത്‌. അതിൽ   യ്‌ഹോഷുഅ എന്ന്‌ ഇന്ന്‌ ഹീബ്രുവിൽ   ഉച്ചരിക്കുന്ന നാമേധയം ഈശോ  എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ (സംഖ്യ 14:30).  ആദ്യകാലത്തെ  ഉച്ചാരണം  ഈശോ എന്നായിരുന്നുവെന്നാണ്‌  ഇത്‌  കാണിക്കുന്നത്‌.  ഇപ്പോൾ   ഹീബ്രു ബൈബിളിൽ   കാണുന്ന ഉച്ചാരണങ്ങൽ  പലതും മൊസ്സെറെത്തുമാർ (Massoretes)എന്ന യഹൂദ പണ്‌ഡിതന്മാർ മിശിഹാക്കാലം അഞ്ഞൂറിനും തൊള്ളായിരത്തിനും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ   ചിട്ടപ്പെടുത്തിയതാണ്. ദൈവം  എന്നതിന്‌  ഹീബ്രു  ബൈബിളില്‍    ഇന്നുപയോഗിച്ചിരിക്കുന്ന എലൊഹിം എന്ന പദത്തിന്റെ സ്ഥാനത്ത്‌ പുരാതന  ഹീബ്രുവിലുള്ള  ശ്രമായ  (samaritan)  പഞ്ച്രഗന്ഥിയിൽ  ഇലുവെം എന്ന പദമാണ്‌ കാണുന്നത്‌ എന്നു മനസിലാകുമ്പോഴാണ്‌മൊസ്സെറെത്തുമാർ നല്‍കിയിരിക്കുന്ന  പല  ഉച്ചാരണങ്ങളുടെയും പൂർവ്വ രൂപം എങ്ങനെയായിരുന്നുവെന്ന്‌ അന്വേഷിക്കേണ്ടിവരുന്നത്‌. ഈശോ എന്ന നാമത്തിന്റെ ഹീബ്രു രൂപമായിട്ടാണ്‌ യ്ഹോഷുഅഎ പദം ഹീബ്രു ബൈബിളിൽ കാണുന്നത്. എന്നാൽ പുരാതനകാലത്ത്  അത്‌ ഈശോ  എന്നെഴുതുകയും  ഉശ്ചരിക്കുകയും ചെയ്‌തിരുവെന്നാണ്‌ അനുമാനിക്കേണ്ടത്‌. മെശിയാനികരെ ഇഷ്‌ടപ്പെടാതിരുന്ന മൊസ്സെറെത്തുമാർ ഇത്‌ ബോധപൂർവ്വം യ്‌ഹോഷുഅഎന്നു മാറ്റിയത്‌ ഈശോ എന്ന തിരുനാമം മെശിയാനിക ദിവ്യരക്ഷകന്റെ നാമേധയമായി സുറിയാനി സഭകളിൽ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്എന്ന അനുമാനത്തിലെത്താൻ കഴിയും. ഇന്നു ഹീബ്രുഭാഷയിൽ  "ഊ" എന്ന സ്വരം കൊടുത്തുച്ചരിയ്ക്കുന്ന ചില നാമങ്ങളിൽ  "ഓ"  എന്ന  സ്വരമാണ്‌  പുരാതനകാലത്തുണ്ടായിരുന്നതെന്ന്ഭാഷാപണ്‌ഡിതമാർ  അഭിപ്രായപ്പെട്ടിട്ടൂണ്ട്.  ഹീബ്രുബൈബിളിൽ ഇപ്പോൾ കാണുന്ന "നൂൻ" പണ്ട് "നോൻ" ആയിരുന്നുവെന്ന്‌ സുറിയാനി  പ്ശീത്തായിൽ നിന്നും മനസിലാക്കാം (സംഖ്യ 14:30). ഈശോയുടെ അരുമശിഷ്യനിൽനിന്നു തന്നെ നാം ചൊല്ലിപ്പഠിച്ച "ഈശോ" എന്ന ഉച്ചാരണശൈലി, വഴിതെറ്റിവന്ന ആധുനികതയുടെയും മറ്റും പേരിൽ ഉപേക്ഷിയ്ക്കുന്നതു ശരിയാവുകയില്ലല്ലോ.

   (പാത്തിക്കുളങ്ങര വർഗ്ഗീസച്ചന്റെ ലേഖനത്തിൽ നിന്നും എടുത്തത്)