Sunday, October 30, 2011

1. ഡെമോക്ലിയസ്സിന്റെ വാൾ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


ഒരു വൈദീകൻ രാജിവച്ചാൽ കേൾക്കുന്നവർ ആശ്ചര്യപ്പെടും, പിന്നെ അതൊരു സംസാരവിഷയമാവും നാട്ടിലും നഗരത്തിലും ഒരു പക്ഷേ രൂപത മുഴുവനും. സമീപ രൂപതകളും ഞടുക്കത്തിൽ പങ്കുചേരും. അപ്പോൾ മൂന്നു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ചുമതലയുള്ള നൂറോളം പുരോഹിതർ രാജിവച്ചാലോ? ഒരു പക്ഷേ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടുന്ന ഒരു പ്രതിസന്ധിയായി മാറാം. ഒപ്പം മെത്രാൻ കൂടി രാജിവച്ചാലോ?

കത്തോലിയ്ക്കാ സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിനിടയിൽ അങ്ങിനെയൊന്നുണ്ടായിട്ടില്ല, പാഷണ്ഡതകൾ പ്രചരിച്ചപ്പോൾ പോലും. എന്നിരുന്നാലും അങ്ങനെയൊന്നുണ്ടയാൻ അതിനെ ഒരു ദുരന്തമായി അവതരിപ്പിക്കാനേ കഴിയൂ.

എന്നാൽ അങ്ങനെയൊന്നിനെ വക്കോളമെത്തിയിരുന്നു എന്നതാണു യാഥാർത്ഥ്യം. രാജിക്കത്തുകൾ തയ്യാറായി; ഒപ്പിടുകമാത്രം മതിയായിരുന്നു. 1970 മെയ് 26നു തിരുവനന്തപുരം ലത്തൻ അരമനയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

ഈ സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ വിശകലനം ചെയ്താൽ മാത്രമേ ഈ വാർത്തയേ ശരിയായി മനസിലാക്കാനാവൂ. 1970 മെയ് 19നു മനോരമയുടെ ബാംഗളൂർ ലേഖകൻ ചങ്ങനാശ്ശേരി തൃശൂർ രൂപതകളെ വിഭജിച്ച് തിരുവനന്തപുരവും കൊടുങ്ങല്ലൂരും കേന്ദ്രമാക്കി രൂപതകൾ സ്ഥാപിക്കുന്നതിനെപ്പറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് മേൽപ്പറഞ്ഞ പൊട്ടിത്തെറിയ്ക്ക് പിന്നിലുണ്ടായ അടിസ്ഥാനപരമായ കാരണം. മനോരമാ ലേഖകന്റെ ഉദ്യേശമോ, വാർത്താകേന്ദ്രങ്ങളുടെ വിശ്വസനീയതയോ, മനോരമയിൽ വരുന്ന ഒരു കത്തോലിയ്ക്കാ വർത്തയുടെ ആധികാരികതയോ നമുക്കറിയില്ല. അക്കാലത്ത് അപ്പോസ്തോലിക് ഡെലിഗേറ്റിന്റെ ഓഫീസ് ബാംഗളൂരിലായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ ലേഖകൻ ഒരു പുതുമുഖമാണെന്നു കരുതരുതല്ലോ. എങ്ങനെയായാലും ഒരു കലാപത്തിനു വഴിയൊരുങ്ങുകയും രാജിക്കത്തുകൾ കേരളസഭയ്ക്കുമീതേ ഡെമോക്ലിയ ന്റെ വാളുപോലെ തൂങ്ങുകയും ചെയ്തു. ആ ലേഖകൻ ചിരിക്കുകയായിരുന്നിരിക്കണം.

No comments: