Sunday, November 6, 2011

2. പടയൊരുക്കം.

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

“കേരളത്തിൽ കൂടുതൽ കത്തോലിയ്ക്കാ രൂപതകൾ” എന്ന തലക്കെട്ടോടുകൂടി 1970 മെയ് 19നു മനോരമയുടെ ആറാം പേജിൽ ബാംഗളൂർ ലേഖകന്റേതായി ഒരു വാർത്ത വന്നു. ചങ്ങനാശ്ശേരി അതിരൂപത വിഭജിച്ച് തിരുവനന്തപുരം രൂപതയും തൃശൂർ രൂപത വിഭജിച്ച് കൊടുങ്ങല്ലൂർ രൂപതയും രൂപംകൊള്ളുന്നു എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ലത്തീൻ കേന്ദ്രങ്ങളായ ഈയിടങ്ങളിൽ രൂപം കൊള്ളുന്ന പുതിയ രൂപതകൾ അതിർത്തി തർക്കങ്ങൾ രൂക്ഷമാക്കും എന്നും വാർത്തയിൽ പറയുന്നു.

‘തിരുവനന്തപുരത്തെ തർക്കങ്ങൾക്ക് 1933ലെ തിരുവനന്തപുരം അതിരൂപതയുടെ(സീറോ മലങ്കര സഭ) രൂപീകരണത്തോളം പഴക്കമുണ്ട്. അന്ന് വിശ്വാസികൾക്കും വൈദീകർക്കും തലവനായി മാർ ഇവാനിയോസ് തിരുമേനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിരൂപതയുടെ രൂപീകരണസമയത്ത് അദ്ദേഹത്തിനു അവിടെ ഒരു ഇഞ്ചു ഭൂമി പോലും ഉണ്ടായിരുന്നില്ലെന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു. 1955ൽ ടിസറാംഗ് തിരുമേനിയുടേ സന്ദർശനത്തിനു പിന്നാലെ സീറോ മലബാർ സഭയുടെ അധികാരപരിധി തെക്കോട്ടു വ്യാപിപ്പിച്ചതോടെ തർക്കങ്ങൾ രൂക്ഷമായി.
കത്തോലിക്കരുടെ ഇടയിലെ അനൈക്യത്തിനും വ്യക്തികളുടെയും പണത്തിന്റെയും ദുർവ്യയത്തിനും പരസ്പരം മത്സരിക്കുന്നു ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ പെരുകുന്നതിനും മാമോദീസായുടെ ആവർത്തനത്തിനും അസാധുവായ വിവാഹങ്ങളുടെ ആശീർവാദങ്ങൾക്കും അഴിമതിയ്ക്കും നിർഭാഗ്യകരമായി അധികാരികൾ അംഗീകരിച്ച അതിർത്തികളുടെ സങ്കലനം(Overlapping jurisdiction) വഴിതെളിയ്ക്കും.’
ഭാരതത്തിലെ, പ്രത്യേകിച്ച് കേരളസഭയിലെ അതിർത്തികളുടെ സങ്കലനം (Overlapping jurisdiction) ബാംഗലൂരിൽ വച്ചു നടന്ന 1969ലെ ദേശീയ സെമിനാറിൽ തീവ്രമായ ചർച്ചകൾക്ക് വിധേയമായി. പ്രശ്നപരിഹാരത്തിനായി സിബിസിഐയുടെ ഉന്നതാധികാര സമിതിയെ രൂപീകരണം നിർദ്ദേശിയ്ക്കപ്പെട്ടു. ഒരു പ്രദേശത്തിനു ഒരു മെത്രാൻ എന്നതായിരിക്കണം ലക്ഷ്യം.
1970ൽ എറണാകുളത്തു ചേർന്ന സിബിസിഐ സമ്മേളനം അഭിവന്ദ്യ യൂജീൻ ഡിസൂസ മെത്രാപ്പോലീത്താ അധ്യക്ഷനായും മറ്റൊരു മെത്രാനും വൈദീകനും അംഗങ്ങളുമായി സമിതിയെ രൂപീകരിച്ചു. ഈ സമിതി പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മേല്പറഞ്ഞ വാർത്തയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമുണ്ടായത്.
തിരുവനന്തപുരം ലത്തീൻ രൂപതയിലെ 3,15,000 ഓളം വരുന്ന വിശ്വാസികൾക്ക് ആധ്യാത്മികവും ഭൗതീകവുമായ ശുശ്രൂഷ ചെയ്തിരുന്ന വൈദീകർ വാർത്ത വായിച്ച് രോഷാകുലരാവുകയും തിരുവനന്തപുരത്തെയും കേരളസഭയിലെയും സഭാ അതിർത്തി സങ്കലനങ്ങൾക്ക് തടയിടൂന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുന്നതിനായി തങ്ങളുടെ മെത്രാനു മുന്നിൽ സമ്മേളിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കുന്നതിനായി അവർ ഒരു പ്രമേയം പാസാക്കി. തിരുവനന്തപുരത്തെ ലത്തീൻ കത്തോലിയ്ക്കർ തിരുവനന്തപുരം കേന്ദ്രമാക്കി സീറോ മലബാർ രൂപത രൂപീകരിക്കുന്നതിനെതിരെയുള്ള തങ്ങളുടെ എതിർപ്പ് അധികാരികളെ അറിയീച്ചിട്ടൂണ്ടായിരുന്നു.
സങ്കലിത അതിർത്തികൾ കാരണം കത്തോലിക്കരുടെ ഇടയിലെ അനൈക്യവും വ്യക്തികളുടെയും പണത്തിന്റെയും ദുർവ്യയവും പരസ്പരം മത്സരിക്കുന്നു ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ പെരുക്കവും മാമോദീസായുടെ ആവർത്തനവും അസാധുവായ വിവാഹങ്ങളുടെ ആശീർവാദങ്ങൾളും അഴിമതിയും സംഭവിക്കുന്നു. അതുകൊണ്ട് 1970 മെയ് 26നു വെള്ളയമ്പലത്തെ അരമനയല്ല് ചേർന്നിരിക്കുന്ന തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദീകരായ ഞങ്ങൾ ഇപ്രകാരം തീരുമാനിച്ചിരിക്കുന്നു.
1. തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയിൽ സീറോ മലബാർ രൂപത സ്ഥാപിക്കുന്നതിലും കേരളത്തിലെ ഏതെങ്കിലും രൂപതയുടെ പരിധിയിൽ പുതിയ രൂപത സ്ഥാപിക്കുന്നതിലും ശക്തിയായി പ്രതിഷേധിയ്ക്കുന്നു.
2. കേരളത്തിലെ അതിർത്തികളുടെ സങ്കലനം അവസാനിപ്പിക്കണമെന്നും സിബിസിഐയുടെ പ്രത്യേകസമിതിയോട് അതിർത്തികൾ നിർണ്ണയിയ്ക്കാൻ ആവശ്യപ്പെടണമെന്നും പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിക്കുന്നു.
ഞങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ പരിശുദ്ധ സിംഹാസനം തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയിൽ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിയ്ക്കുകയാണെങ്കിൽ ഞങ്ങളെ തൽസ്ഥാനത്തുനിന്നു മാറ്റി സങ്കലിതമല്ലാത്ത അധികാരപരിധിയുള്ള ഏതെങ്കിലും പ്രദേശത്തേയ്ക്ക് (territory having single jurisdiction) ശുശ്രൂഷചെയ്യാൻ നിയോഗിക്കണമെന്നും പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിക്കുന്നു.

No comments: