Tuesday, September 6, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -3 (അവസാനഭാഗം)

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)
9. കുനിഞ്ഞാചാരം
കുരിശുവര എന്നതു പോലെ തന്നെ വേറെയും ചില അനുഷ്ടാനങ്ങളിൽ കാർമ്മികനൊപ്പം വിശ്വാസികൾ പങ്കുചേരുന്നതു നല്ലതാണ്. കുനിഞ്ഞാചാരം ചെയ്യുക വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ബുദ്ധിയും ഹൃദയവും ദൈവതിരുമുൻപിൽ സമർപ്പിക്കുന്ന കർമ്മമാണിത്. കുർബാനയുടെ ആരംഭത്തിൽ കാർമ്മികനോടൂകൂടീ അഗാധമായി കുനിഞ്ഞാചാരം ചെയ്യുന്നു. കാർമ്മികൻ ആശീർവ്വദിക്കുമ്പോഴൊക്കെ തലകുനിച്ച് സ്വയം കുരിശുവരയ്ക്കുന്നു. കർതൃവചനങ്ങൾ അഥവാ സ്ഥാപനവാക്യങ്ങൾ ചൊല്ലുന്ന അവസരത്തിലും റൂഹാക്ഷണപ്രാർത്ഥനയുടെ സമയം മുഴുവനും തലകുനിച്ചു നിൽക്കുന്നു. ഇപ്പോല് അംഗീകരിച്ചുവന്നിരിക്കുന്ന കുർബ്ബാനക്രമമനുസരിച്ച് സ്ഥാപന വാക്യങ്ങളുടെ അവസരത്തിൽ പീലാസായും കാസായും ഉയർത്തലോ അതോടൂ ബന്ധപ്പെട്ട് കുനിയലോ ഇല്ല. എന്നാൽ സ്ഥാപനവാക്യങ്ങൾ മുഴുവൻ തീരുമ്പോൾ കാർമ്മികനോടൂ കൂടീ അഗാധമായി കുനിഞ്ഞാചാരം ചെയ്യുന്നു. പള്ളിയിൽ പ്രവേശിക്കുകയും അവിടെനിന്ന് പുറത്തുപോവുകയും ചെയ്യുന്ന അവസരങ്ങളിൽ അഗാധമായി കുനിഞ്ഞ് സ്വയം കുരിശുവരയ്ക്കന്നത് പൗരസ്ത്യപാരമ്പര്യത്തിൽ പെടുന്നതാണ്.

10. പ്രദക്ഷിണങ്ങൾ
പ്രദിക്ഷണങ്ങൾ സ്വർഗ്ഗോന്മുഖമായ പ്രയാണത്തിന്റെ പ്രതീകമാണ്. കുർബാനയ്ക്കകത്തതന്നെയുള്ള പ്രദക്ഷിണങ്ങൾ - സുവിശേഷ പ്രദക്ഷിണം, തിരുവസ്തുക്കൾ അൾത്താരയിലേയ്ക്ക് കൊണ്ടുവരുന്ന പ്രദക്ഷിണം, വിശുദ്ധകുർബാന വിതരണം ചെയ്യുന്നതിനായി മദ്ബഹായുടെ കവാടത്തിലേയ്ക്ക് കൊണ്ടൂവരുന്ന പ്രദക്ഷിണം – ഇവയുടെ അർത്ഥം വ്യക്തമായി മനസിലാക്കി അവ നടത്തുന്നതിനു പരിശ്രമിക്കുക.

കുർബാനയിലെ പ്രാർത്ഥനകളിലും ഗീതങ്ങളിലും നമ്മുടെ കഴിവിന്റെ പരമാവധി പങ്കു ചേരുന്നതിനു ശ്രമിക്കുക, എല്ലായ്പോഴും വിശുദ്ധ കുർബാന സ്വീകരിക്കുക ഇതെല്ലാം ബലിയർപ്പണത്തിന്റെ അവശ്യഘടകങ്ങളാണ്.

11. കുർബാന സമയത്തെ നിലപാട്
വിശുദ്ധ കുർബ്ബാനയുടെ സമയത്തെ നിലപാടിനെക്കുറിച്ചും അല്പം പറയേണ്ടീയീരിക്കുന്നു. കാർമ്മികൻ, ശുശ്രൂഷികൾ, ജനം എന്നീ മൂന്നുഗണങ്ങൾ ഒറ്റസമൂഹമായിട്ടാണ് കുർബാന അർപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ദൈവജനത്തിനും അവരുടെ നേതാവായ പുരോഹിതനും വ്യത്യസ്ത നിലപാടുകൾ പാടില്ല. നായകന്റെ നിലപാടുതന്നെയായിരിക്കണം സമൂഹത്തിന്റേതും. അസുഖം കൊണ്ടോ മറ്റോ ഏതു നിലപാടു സ്വീകരിക്കുന്നതിനും പൗരസ്ത്യസഭകളിൽ പരിപൂർണ്ണ സ്വാതന്ത്യമുണ്ട്.

കാർമ്മികനും സമൂഹവും ഒത്തൊരുമിച്ച് ദൈവോന്മുഖമായി അഥവാ സ്വർഗോന്മുഖമായി നിന്നുകൊണ്ട് വേണം ബലിയർപ്പിക്കുവാൻ. നമ്മുടെ തീർത്ഥാടകസ്വഭാവം അവിടെ വിളിച്ചറിയീക്കപ്പെടുന്നുണ്ട്. അതുപോലെ തന്നെ ദൈവമക്കളുടെ നിലയിലേയ്ക്ക് ഉയർത്തപ്പെട്ട വിശ്വാസികളുടെ മാഹാത്മ്യവും ഈ നിലപാട് ഏറ്റുപറയുന്നുണ്ട്.

മുട്ടുകുത്തൽ അടീമകളുടെ രീതിയായിട്ടാണ് പൗരസ്ത്യസഭകൾ കാണുന്നത്. അനുരഞ്ജനത്തിന്റെ പ്രഖ്യാപനമായും മുട്ടുകുത്തലിലെ കാണുന്നുണ്ട്. ആദിമസഭയിലെ ചിന്താഗതിയും ഇതുതന്നെയായിരുന്നു. ഇക്കാര്യം വ്യക്തമായി മനസിലാക്കിയ ലത്തീൻ സഭതന്നെ മുട്ടുകുത്തലിനുള്ള പ്രാധാന്യം വളരെക്കുറച്ചിട്ടൂണ്ട്. എന്നാൽ മദ്ധ്യശതകങ്ങളിലെ ലത്തീൻ മിഷനറിമാരിലൂടെ നമ്മുടെയിടയിൽ വേരുറച്ച മുട്ടുകുത്തൽ രീതി മാറ്റിക്കളയുവാൻ നമുക്കു സാധിക്കുന്നില്ല.

കുർബാനയുടെ സമയം മുഴുവനും നിന്നതുകൊണ്ട് നമുക്ക് ഒന്നും സംഭവിയ്ക്കാൻ പോകുന്നില്ല. നമ്മുടെ സഹോദരങ്ങളായ യാക്കോബായക്കാരും മറ്റും മണിക്കൂറുകൾ പള്ളിയിൽ നിൽക്കാറുണ്ടല്ലോ. അസുഖമുള്ളവരുടെ കാര്യം നാം പറഞ്ഞുകഴിഞ്ഞതാണ്.

ഇക്കാര്യങ്ങളെല്ലാം വ്യക്തമായി മനസില്ലാക്കിയ ശേഷം ആരംഭകാലത്ത് ചില ക്രമീകരണങ്ങൾ നൽകുന്നതിൽ പിശകില്ല. നിന്നു പരിചയമില്ലാത്തവർക്ക് ആദ്യം നിൽക്കുമ്പോൾ കാലു കഴയ്ക്കുന്നു, ഭക്തി തോന്നുന്നില്ല എന്നൊക്കെ തോന്നാൻ സാധ്യതയുണ്ട്. ഞാൻ ഇതൊക്കെ അനുഭവിച്ചിട്ടൂള്ളതാണ്. സാവകാശത്തിൽ ബുദ്ധിമുട്ടുകളൊക്കെ മാറിക്കൊള്ളും. നമ്മുടെ വൈദീക സന്യാസ പരിശീലന കേന്ദ്രങ്ങളിൽ “നിന്നു” പ്രാർത്ഥിക്കുന്നതിനുള്ള പരിശീലനം ആരംഭം മുതലേ കൊടുക്കേണ്ടീയിരിക്കുന്നു.

ഭാരതീകരണമെന്ന പേരിൽ ചടഞ്ഞിരുന്ന് കുർബാനയർപ്പിക്കുകയും യാമപ്രാർത്ഥന നടത്തുകയും ചെയ്യുന്ന രീതി പലയിടത്തും പടർന്നു പിടിച്ചിരിക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഭാരതീയമായ ഹൈന്ദവ പാരമ്പര്യത്തിൽ തന്നെ പത്മാസന രീതി ധ്യാന രീതിയാണ്. ഇതിലെല്ലാമുപരി ഹൈന്ദവ ബലിയർപ്പണവും നമ്മുടെ കുർബാനയും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. പ്ത്മാസനത്തിലിരുന്നു കുർബാനയർപ്പിക്കുകയും യാമപ്രാർത്ഥന നടത്തുകയും ചെയ്യുന്നവർ സ്വർഗ്ഗോന്മുഖമായ തങ്ങളുടെ തീർത്ഥാടക സ്വഭാവം മനപ്പൂർവം നിഷേധിക്കുകയാണ്. അതുകൊണ്ട് ലിറ്റർജിയുടെ കർമ്മങ്ങളായ വിശുദ്ധ കുർബാനയും യാമപ്രാർത്ഥനയും മുഴുവൻ സമയവും ഇരുന്നുകൊണ്ടു നടത്തുന്ന രീതി ഒരു കാലത്തും കത്തോലിക്കാ സഭയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ല. ധ്യാനം തുടങ്ങിയ വ്യക്തിപരമായ പ്രാർത്ഥനകൾക്ക് ഓരോരുത്തർക്കും യുക്തമെന്നു തോന്നുന്ന നിലപാടൂകൾ സ്വീകരിക്കാവുന്നതാണ്.

എന്തോക്കെയാണെങ്കിലും സാവകാശത്തിലെങ്കിലും പൗരസ്ത്യസഭകളൂടെ പൊതുവായ രീതിയായ നിന്നുകൊണ്ടൂ ദൈവാരാധന കർമ്മങ്ങൾ പ്രത്യേകിച്ചു വിശുദ്ധ കുർബാന നടത്തുന്ന രീതിയിലേയ്ക്ക് നാം എത്തേണ്ടീയിരിക്കുന്നു. എവിടെയെങ്കിലും തുടങ്ങാതെ എത്താനാവില്ലല്ലോ.

നമ്മുടെ കുർബാനയുടെ ചൈതന്യമനുസരിച്ച് മുട്ടുകുത്തണമെങ്കിൽ അതു അനുരഞ്ജന ശുശ്രൂഷയുടെ സമയത്താണ്. നമ്മുടെ കുർബാനയുടെ കേന്ദ്രമായ കൂദാശാഭാഗത്ത് മുട്ടുകുത്തുകയോ ഇരിക്കുകയോ ചെയ്യാവുന്നതല്ല. കൂദാശാഭാഗത്തിന്റെ ആരംഭത്തിൽ ഡീക്കൻ ആവശ്യപ്പെടുന്നതുപ്പോലെ “ആദരപൂർവ്വം നിന്ന്” അനുഷ്ടിക്കുന്നവയെ സൂക്ഷിച്ചു വീക്ഷിക്കേണ്ടീയിരിക്കുന്നു.

സുവിശേഷവായന ഒഴിച്ച് മറ്റു വായനകളുടെ സമയത്തും പ്രസംഗസമയത്തും വിശ്വാസികൾക്ക് ഇരിക്കാവുന്നതാണ്.

കുറച്ചു സമയം നിൽകുന്നതു മൂലം ആരംഭത്തിലുണ്ടാവുന്ന ചെറിയ ത്യാഗം കുർബാനയർപ്പണത്തോടു കൂട്ടിച്ചേർക്കുമ്പോൾ അതെത്ര മനഹീയമായിരിക്കയില്ല!

No comments: